newsroom@amcainnews.com

രാഷ്ട്രീയ നിലനില്‍പ്പിനായി നെതന്യാഹു ഗാസ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതായി മുന്‍ ഇസ്രയേലി ജനറല്‍ യെയര്‍ ഗോലന്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായി ഗാസക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ഇസ്രയേലി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലാന്‍. വെടിനിര്‍ത്തല്‍ കരാര്‍ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘നെതന്യാഹു, സ്‌മോട്രിച്ച്, ബെന്‍ ഗ്വിര്‍ എന്നിവര്‍ കരാര്‍ വീണ്ടും വീണ്ടും അട്ടിമറിക്കുകയാണ്’ എന്ന് തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളെ പരാമര്‍ശിച്ച് എക്സിലെ പ്രസ്താവനയില്‍ ഗോലാന്‍ എഴുതി. തീവ്ര വലതുപക്ഷ നേതൃത്വം സൈനികരുടെയും തടവുകാരുടെയും ജീവനേക്കാള്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ ഭീഷണിയെത്തുടര്‍ന്ന് കുറഞ്ഞത് 30 ബന്ദികളുടെ മോചനം ഉറപ്പാക്കാമായിരുന്ന ഗാസ വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ എതിര്‍പ്പ് കാരണം ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഇസ്രയേല്‍-സൗദി സാധാരണവല്‍ക്കരണം ഉറപ്പാക്കാനുള്ള വൈറ്റ് ഹൗസിന്റെ ശ്രമത്തെയും നെതന്യാഹു തടസ്സപ്പെടുത്തിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

Top Picks for You
Top Picks for You