റെജൈന: രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സസ്‌കാച്വാൻ സർവ്വകലാശാലകൾ. രാജ്യാന്തര വിദ്യാർത്ഥി എന്റോൾമെന്റ് കുറഞ്ഞതായി പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടു സർവ്വകലാശാലകളായ റെജൈന സർവകലാശാലയും സസ്‌കാച്വാൻ സർവകലാശാലയും റിപ്പോർട്ട് ചെയ്തു.
പുതിയതും തുടരുന്നതുമായ ബിരുദ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എന്റോൾമെന്റ് ഏകദേശം 22% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിദ്യാർത്ഥികളുടെ എന്റോൾമെന്റ് കുറയുന്നത് മൂലം ഏകദേശം ഒരു കോടി ഡോളർ വരുമാനം നഷ്ടപ്പെടുമെന്ന് സർവ്വകലാശാലകൾ പ്രവചിക്കുന്നു. രാജ്യാന്തര വിദ്യാർത്ഥി പ്രവേശനം കുറയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ഫെഡറൽ, പ്രൊവിൻഷ്യൽ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കും.