തദ്ദേശീയ ജനതയുടെ അവകാശങ്ങളെ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്താനുള്ള ഹിതപരിശോധന എളുപ്പമാക്കുന്ന നിയമം കൊണ്ടുവന്നതിനെ തുടർന്നാണ് സ്മിത്തിന്റെ പ്രതികരണം. തദ്ദേശീയ ജനതയ്ക്ക് ഫെഡറൽ സർക്കാരുമായി പ്രത്യേക ഉടമ്പടി ബന്ധങ്ങളുണ്ട്. പുതിയ നിയമം ആ ബന്ധങ്ങളെ ഒരു തരത്തിലും ലംഘിക്കില്ലെന്നും അവർ ഉറപ്പുനൽകി. നിലവിൽ ഹിതപരിശോധനയുമായി ബന്ധപ്പെട്ട അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രീമിയർ കൂട്ടിച്ചേർത്തു. ഫെഡറൽ തിരഞ്ഞെടുപ്പിന് പിന്നാലെ ഈ ബിൽ കൊണ്ടുവന്നത് യാദൃശ്ചികമാണെന്നും, തൻ്റെ സർക്കാരിന് കാനഡ സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തദ്ദേശീയ ജനതയെ ബാധിക്കില്ലെന്നും സ്മിത്ത് പറഞ്ഞു.
പുതിയ ബിൽ 54 അനുസരിച്ച്, ഹിതപരിശോധന ആരംഭിക്കാൻ ആവശ്യമായ ഒപ്പുകളുടെ എണ്ണം കുറയ്ക്കും. ഇനി മുതൽ, പൊതുതിരഞ്ഞെടുപ്പിലെ യോഗ്യരായ വോട്ടർമാരുടെ 10 ശതമാനം ഒപ്പുകൾ മതിയാകും. നിലവിൽ ഇത് 20 ശതമാനമാണ്. ഇത് ഏകദേശം 1,77,000 ഒപ്പുകൾ വരും. ഒപ്പുകൾ ശേഖരിക്കാനുള്ള സമയപരിധിയും 90 ദിവസത്തിൽ നിന്ന് 120 ദിവസമായി വർധിപ്പിക്കും