newsroom@amcainnews.com

സൈനിക സഹായങ്ങൾ നിർത്തിയതിനു പുറമെ യുക്രെയ്‌നുമായുള്ള രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതും താൽക്കാലികമായി അവസാനിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ ഡി.സി: സൈനിക സഹായങ്ങൾ നിർത്തിയതിനു പുറമെ യുക്രെയ്‌നുമായുള്ള രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നത് അമേരിക്ക താൽക്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി നടന്ന ചർച്ച തർക്കത്തിൽ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇതിലൂടെ ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ നടത്താൻ യുക്രെയിന് കഴിയില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ തന്ത്രപ്രധാനമായ ബോംബർ വിമാനങ്ങളുടെ ചലനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണങ്ങളും സംബന്ധിച്ച് വിവരം ലഭിക്കാത്തത് യുക്രെയ്‌നിനെ സമ്മർദത്തിലാക്കും.

യുദ്ധമവസാനിപ്പിക്കാനുളള ചർച്ചയിൽ കൂടുതൽ ആത്മാർത്ഥമായി ഇടപ്പെടാൻ യുക്രെയിൻ ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് വിശദീകരിച്ചു. യുക്രെയ്‌നുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനും, അവിടെ നിലനിൽക്കുന്ന ആക്രമണത്തെ ചെറുക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് ഭാഗികമായി മാത്രമേ വെട്ടിക്കുറച്ചിട്ടുള്ളൂവെന്ന് യു.എസ് ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെങ്കിൽ സൈനിക സഹായം, വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള രണ്ട് വിലക്കുകളും പിൻവലിക്കാൻ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

You might also like

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

കാനഡ-യുഎസ് അതിർത്തിയിലൂടെ നിയമവിരുദ്ധ കടക്കാൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരും 44 അഭയാർത്ഥികളും അറസ്റ്റിൽ; സംഭവം ഞായറാഴ്ച രാത്രി ക്യൂബക്കിലെ സ്റ്റാൻസ്റ്റെഡിൽ

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

Top Picks for You
Top Picks for You