newsroom@amcainnews.com

കാനഡയിൽ അടിയന്തിര വിഭാഗത്തിലെത്തുന്ന നിരവധി രോഗികൾക്ക് കാൻസർ സംശയം ഉണ്ടെങ്കിലും മതിയായ ചികിത്സ കൂടാതെ മടങ്ങുന്നതായി പഠനം

കാനഡയിൽ കാൻസർ സംശയിച്ച് അടിയന്തിര വിഭാഗത്തിൽ എത്തുന്നവർ മതിയായ ചികിത്സ കൂടാതെ വീട്ടിലേക്ക് മടങ്ങുന്നതായി പഠനം. അടിയന്തിര വിഭാഗത്തിൽ എത്തുന്ന നിരവധി രോഗികൾക്ക് കാൻസർ സംശയം ഉണ്ടെങ്കിലും, തുടർ പരിശോധനകളും ചികിത്സയും എപ്പോൾ ലഭിക്കും എന്ന് അറിയാതെ അവർ വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നുണ്ടെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.

ഒൻ്റാരിയോയിലെ ഡോക്ടർമാരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം പ്രകാരം, ഫാമിലി ഡോക്ടർ ഇല്ലാത്തവരുടെ എണ്ണം കൂടുകയാണ്. പരിശോധനകൾക്കുള്ള മാസങ്ങളോളം നീളുന്ന കാത്തിരിപ്പും സാഹചര്യങ്ങൾ വഷളാക്കുന്നുണ്ട്. ഇതോടെ രോഗികൾക്ക് ഗുരുതര ഘട്ടത്തിൽ മാത്രമാണ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ഒപ്പം മരണനിരക്കും കൂടുകയാണ്. അടിയന്തിര വിഭാഗം വഴിയുള്ള കാൻസർ നിർണയം സാധാരണ സംഭവമാകുന്നു എന്നും രോഗികൾ പലപ്പോഴും തുടർ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നുവെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

You might also like

ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

Top Picks for You
Top Picks for You