newsroom@amcainnews.com

അമേരിക്കയോട് അനുകൂല നിലപാടുള്ള കാനഡക്കാരുടെ എണ്ണം കുറഞ്ഞതായി സർവേ; കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവ്

ഓട്ടവ: അമേരിക്കയോട് അനുകൂല നിലപാടുള്ള കാനഡക്കാരുടെ എണ്ണം കുറഞ്ഞതായി സർവേ. മാസങ്ങളായി തുടരുന്ന തീരുവകൾക്കും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പരിഹാസങ്ങൾക്കും ഇടയിൽ അമേരിക്കയോട് അനുകൂല നിലപാടുള്ള കനേഡിയൻമാരുടെ ശതമാനം കുറഞ്ഞുവെന്നാണ് സർവ്വെയിലുള്ളത്. പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവേ അനുസരിച്ച്, മൂന്നിലൊന്ന് കാനഡക്കാർ അഥവാ 34 ശതമാനം പേർക്കാണ് ഇപ്പോൾ അമേരിക്കൻ അനുകൂല നിലപാടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവാണ് ഇത്.

ഏതാണ്ട് ഇതേ ശതമാനം ആളുകൾക്ക് ചൈനയെക്കുറിച്ചും അനുകൂലമായ കാഴ്ചപ്പാടുകളാണുള്ളത്. ചൈന അനുകൂല നിലപാടുള്ളവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനത്തോളം കൂടിയിട്ടുണ്ടെന്നും സർവ്വെയിൽ കണ്ടെത്തി. 25 രാജ്യങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് പ്യൂ സർവ്വെ നടത്തിയത്. ഇതിൽ പകുതിയിലധികം രാജ്യങ്ങളിലും ചൈനയെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ വർദ്ധിച്ചതായി കണ്ടെത്തി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനെ അനുകൂലിക്കുന്ന ആളുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.

You might also like

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You