newsroom@amcainnews.com

കാല്‍ഗറിയിലെ ഫുഡ് ബാങ്കുകളുടെ പ്രതിസന്ധിക്ക് കാരണം വിലക്കയറ്റവും താരിഫുമെന്ന് റിപ്പോര്‍ട്ട്

ഉയര്‍ന്ന നികുതിയും വിലക്കയറ്റവും കാരണം കാല്‍ഗറിയിലെ ഫുഡ് ബാങ്കുകള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പവും ഇറക്കുമതി തീരുവയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി കാല്‍ഗറി ഫുഡ് ബാങ്ക് സിഇഒ മെലിസ ഫ്രോം പറയുന്നു. പുതിയ പച്ചക്കറികള്‍ പോലുള്ള സാധനങ്ങള്‍ക്ക് പ്രതിവര്‍ഷം 1 കോടി ഡോളര്‍ ചെലവഴിക്കേണ്ടി വരുന്നു. യുഎസ് താരിഫുകള്‍ കാരണം ഈ സാധനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തേണ്ടി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭക്ഷണസാധനങ്ങളുടെ വില ഒരു വര്‍ഷം കൊണ്ട് 3.8% വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഈ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഒരാള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നിലവില്‍ 4 ഡോളര്‍ ചിലവഴിക്കുന്നതായി ബ്രൗണ്‍ ബാഗിങ് ഫോര്‍ കാല്‍ഗറീസ് കിഡ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റെഫാനി ഗൗതിയര്‍ പറഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 സെന്റ് കൂടുതലാണ്.

കാല്‍ഗറി നിവാസികളില്‍ ഭൂരിഭാഗവും ഇപ്പോഴും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി കാല്‍ഗറി ഫുഡ് ബാങ്ക് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫുഡ് ബാങ്കുകള്‍ ഉപയോഗിക്കുന്നവരില്‍ 65% പേര്‍ക്കും ജോലിയുണ്ടെങ്കിലും, കുറഞ്ഞ വരുമാനം കാരണം ബുദ്ധിമുട്ടുകയാണ്. കുറഞ്ഞ വേതനം മാത്രമല്ല, പരിമിതവും സ്ഥിരമല്ലാത്തതുമായ ജോലി സമയം, തൊഴില്‍ സുരക്ഷയില്ലായ്മ എന്നിവയും ജോലി ചെയ്യുന്ന കാല്‍ഗറി നിവാസികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കഴിവിനെ ബാധിക്കുന്നുണ്ട്.

2024 മാര്‍ച്ചില്‍ മാത്രം 2 ദശലക്ഷത്തിലധികം ആളുകള്‍ ഫുഡ് ബാങ്കുകള്‍ സന്ദര്‍ശിച്ചു. ഇത് അഞ്ച് വര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടിയാണ്. ഈ രണ്ട് ലാഭേതര സംഘടനകളും പിടിച്ചുനില്‍ക്കാന്‍ കാല്‍ഗറി നിവാസികളില്‍ നിന്നുള്ള സംഭാവനകളെയാണ് ആശ്രയിക്കുന്നത്.

You might also like

പ്രൊവിൻഷ്യൽ നോമിനികൾക്ക് വർക്ക് പെർമിറ്റ് നടപടികൾ എളുപ്പമാക്കി കാനഡ

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

കുട്ടികളുടെ സുരക്ഷയും സോഷ്യൽ മീഡിയ ഭീമന്മാരുടെ നിയമപ്പോരാട്ടവും

ജയിലിൽ കഴിയുന്ന പ്രതിക്ക് ഡിവൈഎഫ്ഐയിൽ സുപ്രധാന പദവി; പയ്യന്നൂരിൽ രാഷ്ട്രീയ വിവാദം

വിനോദസഞ്ചാരികളെ ആകർഷിച്ച് പായൽ നിറഞ്ഞ റിഫ്ലക്റ്റിംഗ് പൂൾ; ട്രംപിന്റെ നവീകരണ പദ്ധതി പാളി

വറ്റിവരളുന്ന അണക്കെട്ടുകൾ: ഗോവയിൽ ഒരു മാസത്തെ കരുതൽ ജലം മാത്രം; കടുത്ത ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You