newsroom@amcainnews.com

ഉപകരണങ്ങളുടെ ലഭ്യതക്കുറവ്; ഗാസയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിക്കുന്നത് നിരവധി പേര്‍

ഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട് ആയിരക്കണക്കിനാളുകള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതാണ് നിരവധി പേരുടെ മരണത്തിലേക്ക് വഴിവെച്ചത്. ഇസ്രയേല്‍ സൈന്യത്തിന്റെ നിരന്തരം ആക്രമണങ്ങള്‍ കാരണം ടീം അംഗങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍-മുഗൈര്‍ പറഞ്ഞു.

1.7 ലക്ഷത്തിലധികം അടിയന്തര കോളുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അവയില്‍ പലതും പരിക്കേറ്റതോ കൊല്ലപ്പെട്ടതോ ആയ പലസ്തീനികളെ സ്ഥലത്ത് നിന്ന് മാറ്റാനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശാരീരികമായല്ല മാനസികമായും ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. കാരണം ഞങ്ങളില്‍ തന്നെ 25 ശതമാനത്തിലധികം അംഗങ്ങള്‍ കൊല്ലപ്പെട്ടു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ കൈവശം ഭാരമേറിയ യന്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ല. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ചുറ്റികയും ഷവലും മാത്രമേയുള്ളൂ. ജനവാസ മേഖലകളെയാണ് ഇസ്രയേല്‍ ആക്രമിക്കുന്നത്. ഇരകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് അവര്‍. ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയാത്തതിനാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിച്ച 9,700 പേരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നും മുഹമ്മദ് അല്‍-മുഗൈര്‍ വ്യക്തമാക്കി.

You might also like

ട്രംപിന്റെ നിർദ്ദിഷ്ട ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തോട് കനേഡിയൻ പൗരന്മാർക്ക് വിയോജിപ്പ്; പകരം, കാനഡ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരികുന്നതിൽ മുൻഗണന നൽകണമെന്ന് സർവേ

ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാള്‍ കൂടുതല്‍ സൈനികരെ ലൊസാഞ്ചലസില്‍ വിന്യസിച്ച് ട്രംപ്

പരാന്ന ഭോജികളായ വട്ടപ്പുഴുക്കളെ അമേരിക്കയിലേക്ക് എത്തിച്ചു; വുഹാൻ ലാബുമായി ബന്ധമുള്ള ചൈനീസ് ഗവേഷക വിദ്യാർത്ഥി അറസ്റ്റിൽ, സമാനകുറ്റത്തിന് അറസ്റ്റിലാവുന്ന ചൈനയിൽനിന്നുള്ള മൂന്നാമത്തെയാൾ

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം അറിയിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; മരിച്ചവരില്‍ 53 യു.കെ. പൗരന്മാര്‍

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ബലമായി കൈവിലങ്ങണിയിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

Top Picks for You
Top Picks for You