newsroom@amcainnews.com

തടവുകാരുടെ കൈമാറ്റം തുടങ്ങി റഷ്യയും യുക്രെയ്‌നും

റഷ്യയും യുക്രെയ്‌നും തടവുകാരെ പരസ്പരം കൈമാറിത്തുടങ്ങി. മൂന്ന് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടു നടന്ന ആദ്യ ചര്‍ച്ചയിലെ തീരുമാനപ്രകാരമാണിത്. കൈമാറ്റം ഒരുഘട്ടം പൂര്‍ത്തിയായതായും ഇതു വലിയൊരു തീരുമാനത്തിലേക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കൈമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇരു രാജ്യങ്ങളിലെയും സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.

ആയിരം യുദ്ധത്തടവുകാരെ കൈമാറാനാണ് ഇസ്തംബുളില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും സമ്മതിച്ചത്. അടുത്ത ചര്‍ച്ചയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. വത്തിക്കാനില്‍ ചര്‍ച്ച നടത്താമെന്ന ഇറ്റലിയുടെ നിര്‍ദേശം റഷ്യ തള്ളി.

You might also like

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

Top Picks for You
Top Picks for You