newsroom@amcainnews.com

നന്തൻകോട് കൂട്ടക്കൊലക്കേസ്: മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡൽ ജീൻസണിന് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും; പിഴ തുക അമ്മാവന് നൽകണം

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ നന്തന്‍കോട്ടെ വീട്ടില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് (34) ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ. ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവപര്യന്തം തടവും പിഴയുമാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്. പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവന്‍ […]

പഞ്ചാബിൽ വീണ്ടും വ്യാജമദ്യ ദുരന്തം: 15 പേർ മരിച്ചു, 10 പേരുടെ നില ഗുരുതരം; 6 പേർ പിടിയിൽ

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ വ്യാജമദ്യം കഴിച്ച് പതിനഞ്ചു പേർ മരിച്ചു. പത്തു പേർ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. ഭംഗാലി കലാൻ, തരൈവാൾ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. ഗുരുതരാവസ്ഥയിലുള്ളവരെ അമൃത്‌സർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത്‌സർ ജില്ലാ കലക്ടർ സാക്ഷി സാവ്‌നി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ‘‘മരിച്ച എല്ലാവരും ഒരു കേന്ദ്രത്തിൽനിന്നാണ് മദ്യം വാങ്ങിയത്. ചിലർ തിങ്കളാഴ്ച രാവിലെ മരിച്ചു. നാട്ടുകാർ പൊലീസിനെ അറിയിക്കാതെ […]

നീ പറയുന്നതൊന്നും എനിക്കു കേള്‍ക്കേണ്ട, നീ ഇത് ആരോടാണ് സംസാരിക്കുന്നതെന്നു ചോദിച്ച് മുഖത്തടിച്ചു, അടിയേറ്റ് താഴെ വീണപ്പോൾ വീണ്ടും അടിച്ചു; വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയക്ക് സീനിയര്‍ അഭിഭാഷകന്റെ ക്രൂര മര്‍ദനം

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയക്ക് സീനിയര്‍ അഭിഭാഷകന്റെ ക്രൂര മര്‍ദനം. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്‌ലിന്‍ ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. കോടതി വളപ്പിനുള്ളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്​ലിന്‍ ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബെയ്‌ലിന്‍ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍നിന്ന് […]

ഇന്ത്യ–പാക്ക് സംഘർഷം തുടരുന്നതിനിടെ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ–പാക്ക് സംഘർഷം തുടരുന്നതിനിടെ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. ഡൽഹിയിലെ പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോടാണ് ഉടനടി രാജ്യം വിടാൻ നിർദേശിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥനു ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണു വിവരം. 24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് ഉദ്യോഗസ്ഥന് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി. ഉദ്യോഗസ്ഥന്റെ പേരോ പുറത്താക്കുന്നതിനുള്ള കാരണമോ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടില്ല.

മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാട്ടിയശേഷം വിദ്യാർഥിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം കഠിന തടവിനും പിഴയും

കോഴിക്കോട്: വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫയെയാണ്(52) 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.നൗഷാദലിയാണ് കേസിൽ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിന്‍ ഹാജരായി 2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിനു സമീപത്തെ പുഴയിൽ ഇറച്ചി കഴുകാനായി പ്രതി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി. എന്നാല്‍ പുഴയുടെ തീരത്തു വച്ച് […]

ഷോപ്പിയാനിലെ വനത്തിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി; 3 ഭീകരരെ വധിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. ഓപ്പറേഷനിൽ 3 ഭീകരരെ വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വെടിവയ്പ്പുണ്ടായതെന്ന് സംഭവത്തെക്കുറിച്ച് അറിയാവുന്ന പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. വനത്തിൽ 2-3 ഭീകരർ ഉണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ തുടങ്ങിയ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഷോപ്പിയാനിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഭീകരർക്ക് പഹൽഗാം ആക്രമണവുമായി പങ്കുണ്ടോ […]

ലഹരിക്കായി യുവ വനിത ഡോക്ടർ വിറ്റഴിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ; നമത്ര നാല് വർഷത്തിലേറെയായി ലഹരിമരുന്നിന് അടിമ, ദിവസം 10 തവണ വരെ കൊക്കെയ്ൻ ഉപയോഗിച്ചിരുന്നു

ഹൈദരാബാദ്: ലഹരിമരുന്ന് ഇടപാടിനിടെ അറസ്റ്റിലായ യുവ വനിത ഡോക്ടർ ലഹരിക്കായി വിറ്റഴിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വത്തെന്ന് തെലങ്കാന ആന്റി നർക്കോട്ടിക്സ് ബ്യൂറോ (ടിജിഎഎൻബി). കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രി ശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ. നമ്രത ചിഗുരുപതി (34) ആണു കഴിഞ്ഞദിവസം 53 ഗ്രാം കൊക്കെയ്‌നുമായി പിടിയിലായത്. നമ്രതയ്ക്ക് കൊക്കെയ്‌ൻ നൽകിയ മുംബൈ സ്വദേശി ബാലകൃഷ്ണയും പിടിയിലായി. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്. […]

പ്രവിശ്യ ഇന്ധനനികുതി ഒമ്പത് സെന്റായി നിലനിര്‍ത്തും: ഒന്റാരിയോ സര്‍ക്കാര്‍

ടൊറന്റോ : യുഎസ് താരിഫുകള്‍ ദൈനംദിന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍-ഡീസല്‍ ഇന്ധനനികുതി സ്ഥിരമായി നിലനിര്‍ത്തുമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. കൂടാതെ ഹൈവേ 407 ഈസ്റ്റിന്റെ പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഭാഗത്തെ ടോളുകള്‍ നീക്കം ചെയ്യുന്നതിനുമുള്ള നിയമനിര്‍മ്മാണം അവതരിപ്പിക്കുമെന്നും ഫോര്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. മെയ് 15 വ്യാഴാഴ്ച അവതരിപ്പിക്കുന്ന 2025 ബജറ്റിന്റെ ഭാഗമായി ഈ നിയമനിര്‍മ്മാണം നടപ്പിലാക്കും. പ്രവിശ്യാ നികുതി നിരക്കുകള്‍ ലിറ്ററിന് ഒമ്പത് സെന്റായി നിലനിര്‍ത്തുന്നതോടെ ഒന്റാരിയോ നിവാസികള്‍ക്ക് പ്രതിവര്‍ഷം ശരാശരി 115 ഡോളര്‍ […]

പുതിയ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പില്‍ 511 അപേക്ഷകരെ സ്ഥിരതാമസത്തിനായി ക്ഷണിച്ച് കാനഡ

മെയ് 13-ന് നടന്ന ഏറ്റവും പുതിയ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പില്‍ 511 അപേക്ഷകരെ സ്ഥിരതാമസത്തിനായി ക്ഷണിച്ച് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). ഏറ്റവും കുറഞ്ഞ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോര്‍ 706 ഉള്ള അപേക്ഷകരെയാണ് ഈ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പില്‍ പരിഗണിച്ചത്. ഈ മാസത്തെ മൂന്നാമത്തെ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പായിരുന്നു ഇത്. മെയ് 1, 2 തീയതികളില്‍ വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ട് കാറ്റഗറി […]

വ്യാവസായിക കാര്‍ബണ്‍ വില വര്‍ധന മരവിപ്പിച്ച് ആല്‍ബര്‍ട്ട

വ്യാവസായിക കാര്‍ബണ്‍ വില ടണ്ണിന് 95 ഡോളറായി നിജപ്പെടുത്തി ആല്‍ബര്‍ട്ട സര്‍ക്കാര്‍. വ്യാവസായിക കാര്‍ബണ്‍ വില അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അറിയിച്ചു. പ്രവിശ്യയില്‍ വ്യാവസായിക കാര്‍ബണ്‍ വില 2026-ല്‍ ടണ്ണിന് 110 ഡോളറായി ഉയര്‍ത്താനും 2030 ഓടെ ടണ്ണിന് 170 ഡോളറായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, അനിശ്ചിതകാലത്തേക്ക് വ്യാവസായിക കാര്‍ബണ്‍ വില ടണ്ണിന് 95 ഡോളറായി നിലനിര്‍ത്തുമെന്നും പ്രീമിയര്‍ വ്യക്തമാക്കി. അമേരിക്കയുമായുള്ള താരിഫ് പോരാട്ടം കാനഡ തുടരുമ്പോള്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ നീക്കം നിര്‍ണായക