newsroom@amcainnews.com

ടൊറൻ്റോയിൽ വിമാനം തകർന്നു വീണു: 15 പേർക്ക് പരുക്ക്

ടൊറൻ്റോ : പിയേഴ്‌സൺ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം തകർന്നു വീണ് 15 പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മറ്റ് 12 രോഗികളെ നിസാര പരുക്കുകളോടെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. മിനിയാപൊളിസിൽ നിന്ന് ടൊറൻ്റോയിലേക്ക് വരികയായിരുന്ന ബൊംബാർഡിയെ സിആർ 900 എന്ന വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. 76 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഡെൽറ്റ എയർലൈൻസ് പറയുന്നു.

അതേസമയം, അപകടത്തെത്തുടർന്ന് ടൊറൻ്റോ വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ടൊറൻ്റോയിലേക്കുള്ള നിരവധി വിമാനങ്ങളും ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുന്നു. കുറഞ്ഞത് നാല് വിമാനങ്ങളെങ്കിലും അവിടെ ഇറങ്ങിയിട്ടുണ്ട്.

You might also like

ജി7 ഉച്ചകോടി: ജൂൺ 14 മുതൽ 18 വരെ കാൽഗറിയിൽ ഗതാഗത നിയന്ത്രണം

കാനഡയിൽ വൻ ലഹരി വേട്ട; 300 കോടി രൂപയുടെ കൊക്കെയ്നുമായി ഇന്ത്യൻ വംശജരുൾപ്പെടെ ഒൻപത് പേർ പിടിയിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട

അഹമ്മദാബാദ് വിമാനപകടം: അനുശോചനം അറിയിച്ച് മാര്‍ക്ക് കാര്‍ണി

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണ; കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ

മിനസോട്ടയിലെ രണ്ട് നിയമസഭാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വാൻസ് ബോൽട്ടർ അറസ്റ്റിൽ

Top Picks for You
Top Picks for You