newsroom@amcainnews.com

ടൊറൻ്റോയിൽ വിമാനം തകർന്നു വീണു: 15 പേർക്ക് പരുക്ക്

ടൊറൻ്റോ : പിയേഴ്‌സൺ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം തകർന്നു വീണ് 15 പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മറ്റ് 12 രോഗികളെ നിസാര പരുക്കുകളോടെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. മിനിയാപൊളിസിൽ നിന്ന് ടൊറൻ്റോയിലേക്ക് വരികയായിരുന്ന ബൊംബാർഡിയെ സിആർ 900 എന്ന വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. 76 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഡെൽറ്റ എയർലൈൻസ് പറയുന്നു.

അതേസമയം, അപകടത്തെത്തുടർന്ന് ടൊറൻ്റോ വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ടൊറൻ്റോയിലേക്കുള്ള നിരവധി വിമാനങ്ങളും ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുന്നു. കുറഞ്ഞത് നാല് വിമാനങ്ങളെങ്കിലും അവിടെ ഇറങ്ങിയിട്ടുണ്ട്.

You might also like

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You