newsroom@amcainnews.com

പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ, എസ്ഐയെ കാണാനില്ല; ദുരൂഹത നിറഞ്ഞ സംഭവം തെലങ്കാനയിൽ; അന്വേഷണം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ കോൺസ്റ്റബിളിനെയും യുവാവിനെയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഇന്നലെ അർദ്ധരാത്രിയോടെയാണ് കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിൽ ചാടി മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിബിപേട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയെയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലിനെയുമാണ് മരിച്ച നിലയിൽ തടാകത്തിൽ നിന്ന് കണ്ടെത്തിയത്.

കോൺസ്റ്റബിൾ ജോലി ചെയ്തിരുന്നതിന് തൊട്ടടുത്തുള്ള മറ്റൊരു പൊലീസ് സ്റ്റേഷനിലെ എസ്ഐ സായികുമാറിനെ കാണാനില്ലെന്ന വാർത്തയും ഇതിനിടെ പുറത്ത് വന്നു. ഈ എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബിക്ക് നൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ സായികുമാർ ഇതേ തടാകത്തിൽ മുങ്ങി മരിച്ചെന്നാണ് സംശയം.

തടാകത്തിൽ സായ്‍കുമാറിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടു പേരുടെയും മരണത്തിന് പിന്നിലെ കാരണമോ, കാണാതായ സായ് കുമാറിന് ഇവരുമായുള്ള ബന്ധമെന്തെന്നോ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കോൺസ്റ്റബിളും യുവാവും തടാകത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

Top Picks for You
Top Picks for You